tag:blogger.com,1999:blog-33762462957345580092024-03-13T06:06:52.187+05:30മണ്ണും മനുഷ്യനുംമണ്ണിനും മരണം സംഭവിക്കാമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കേരളത്തിലെ വെട്ടുകല്‍ മണ്ണുകള്‍ അഥവാ ലാറ്ററൈറ്റുകള്‍.ഡോ. തോമസ് വര്‍ഗീസ്http://www.blogger.com/profile/07087418531753738667noreply@blogger.comBlogger8125tag:blogger.com,1999:blog-3376246295734558009.post-85963421558402256672012-06-23T07:26:00.000+05:302012-06-23T07:27:15.797+05:30ഫാ. മാത്യു വടക്കേമുറിയ്ക്ക് ആദരാഞ്ജലികള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="float: left; width: 650px;">
<h1 class="common_text" style="color: #0a1592; float: left; font-size: 26px; font-weight: bold; line-height: 21px; padding: 5px 0px 5px 0px; width: 598px;">
<a href="http://www.mathrubhumi.com/story.php?id=281294">ഫാ. മാത്യു വടക്കേമുറി അന്തരിച്ചു</a></h1>
<h1 class="common_text" style="color: #0a1592; float: left; font-size: 26px; font-weight: bold; line-height: 21px; padding: 5px 0px; width: 598px;">
<img align="left" border="0" height="320" hspace="10;" src="http://images.mathrubhumi.com/images/2012/Jun/23/03096_405352.jpg" vspace="10;" width="320" /></h1>
<div style="text-align: left;">
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
കൊച്ചി:
ഇന്‍ഫാം സ്ഥാപക ചെയര്‍മാനും മലനാട് ഡെവലപ്പ്മെന്റ് കോര്പ്പറേഷന്
സ്ഥാപക സെക്രട്ടറിയുമായിരുന്ന ഫാ. മാത്യു വടക്കേമുറി (71) അന്തരിച്ചു.
വാഹനാപകടത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധയെ
തുടര്‍ന്ന് വെള്ളിയാഴ്ച അമൃത ആശുപത്രിയിലാണ് മരിച്ചത്. </div>
<div style="text-align: left;">
<br />
മെയ് 20ന്
മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ വാഴക്കുളത്ത് വെച്ച്ഫാ. മാത്യു വടക്കേമുറി
ഓടിച്ച ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കൈകള്‍ക്കും
കാലിനും ഒടിവ് സംഭവിക്കുകയും ശ്വാസനാളത്തിന് പരിക്കേല്‍ക്കുകയും
ചെയ്തിരുന്നു.</div>
<div style="text-align: left;">
<br />
1941 ആഗസ്ത് 15നാണ് മാത്യു വടക്കേമുറിയുടെ ജനനം.
ജോസഫ്-മറിയം ദമ്പതിമാരുടെ എട്ട് മക്കളില്‍ മൂത്ത ആണ്‍കുട്ടിയായിരുന്നു
അദ്ദേഹം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹൈസ്കൂളിലായിരുന്നു
വിദ്യാഭ്യാസം. 1967 ഡിസംബര്‍ 18നാണ് പൗരോഹിത്യം സ്വീകരിച്ചത്.</div>
<div style="text-align: left;">
<br />
കാഞ്ഞിരപ്പള്ളി
അതിരൂപതയുടെ ഔദ്യോഗിക സാമൂഹ്യ പ്രവര്‍ത്തന ഏജന്‍സിയായി 1977ല്‍ മലനാട്
ഡെവലപ്പ്മെന്റ് സൊസൈറ്റി രൂപവത്കൃതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി
ചുമതലയേറ്റ അദ്ദേഹം 2001 വരെ ആസ്ഥാനത്ത് തുടര്‍ന്നു. 1991ല്‍ അദ്ദേഹം
മുന്‍കൈ എടുത്ത് നിര്‍മ്മിച്ച 12.5 കിലോമീറ്റര്‍ വരുന്ന പമ്പാ ലിങ്ക് റോഡ്
അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റബ്ബറൈസ്ഡ് റോഡായിരുന്നു. </div>
<div style="text-align: left;">
<br />
1993ല്‍
വടക്കേമുറിയച്ചന്‍ രൂപം നല്കിയ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് ഏജന്‍സി
(എസ്. ഡി. എ.) യുടെ നേത്യത്വത്തില്‍ 64000ല്‍ പരം ബയോഗ്യാസ് പ്ലാന്റുകളാണ്
തെക്കേ ഇന്ത്യയില്‍ നിര്‍മ്മിച്ചത്. 2000ല്‍ രൂപവത്കരിച്ച കാര്‍ഷിക
സംഘടനയായ ഇന്‍ഫാമിന്റെ ചെയര്‍മാനായി ചുമതലയേറ്റ അദ്ദേഹം അസംഘടിതരായിരുന്ന
ചെറുകിട കര്‍ഷകരെ ഒന്നിപ്പിക്കാന്‍ യത്നിച്ചു. 1993 ല്‍ ആരംഭിച്ച മലനാട്
മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി, 1998ല്‍ പാറത്തോട്ടില്‍ ആരംഭിച്ച
കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ്,
തുലാപ്പള്ളി പ്രദേശത്ത് ജനപങ്കാളിത്തത്തോടെ രൂപം നല്കിയ മലനാട്
ജനകീയജലവൈദ്യുത പദ്ധതി എന്നിവയും എടുത്തു പറയേണ്ടവയാണ്. </div>
<div style="text-align: left;">
<br />
കേന്ദ്ര
കാര്‍ഷിക മന്ത്രാലയം ബീ ബോര്‍ഡ് രൂപവത്കരിച്ചപ്പോള്‍ മെമ്പറായി അദ്ദേഹത്തെ
തിരഞ്ഞെടുത്തു, 1991ല്‍ എ.കെ.സി.സി.യുടെ സിറിയക് കണ്ടത്തില്‍ അവാര്‍ഡ്,
2001ല്‍ ഗാന്ധിഗ്രാം അവാര്‍ഡ്, 2002ല്‍ കേരളസഭാതാരം അവാര്‍ഡ് എന്നിവ
അദ്ദേഹത്തിന് ലഭിച്ചു. </div>
<div style="text-align: left;">
<br />
ഞായറാഴ്ച രാവിലെ പത്ത് മുതല്‍
കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയില്‍ മൃതദേഹം
പൊതുദര്‍ശനത്തിന് വെയ്ക്കും. തിങ്കളാഴ്ച ഒരു മണിക്ക് കാഞ്ഞിരപ്പള്ളി
കൂവപ്പിള്ളി സെന്റ് ജോസഫ് പള്ളിയിലാണ് സംസ്കാരം. </div>
<h1 class="common_text" style="color: #0a1592; float: left; font-size: 26px; font-weight: bold; line-height: 21px; padding: 5px 0px; text-align: left; width: 598px;">
</h1>
<h1 class="common_text" style="color: #0a1592; float: left; font-size: 26px; font-weight: bold; line-height: 21px; padding: 5px 0px; width: 598px;">
</h1>
<h1 class="common_text" style="color: #0a1592; float: left; font-size: 26px; font-weight: bold; line-height: 21px; padding: 5px 0px; width: 598px;">
</h1>
<h1 class="common_text" style="color: #0a1592; float: left; font-size: 26px; font-weight: bold; line-height: 21px; padding: 5px 0px; width: 598px;">
</h1>
<h1 class="common_text" style="color: #0a1592; float: left; font-size: 26px; font-weight: bold; line-height: 21px; padding: 5px 0px; width: 598px;">
</h1>
<h1 class="common_text" style="color: #0a1592; float: left; font-size: 26px; font-weight: bold; line-height: 21px; padding: 5px 0px; width: 598px;">
</h1>
</div>
</div>ഡോ. തോമസ് വര്‍ഗീസ്http://www.blogger.com/profile/07087418531753738667noreply@blogger.com0tag:blogger.com,1999:blog-3376246295734558009.post-14377661180733214362011-02-20T17:00:00.004+05:302011-02-23T06:18:58.533+05:30ഇന്ത്യയിലെ കൃഷിഗവേഷണം<div dir="ltr" style="text-align: left;" trbidi="on">'കൃഷിസൂക്തി' എന്ന പൌരാണിക കാര്‍ഷികഗ്രന്ഥത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ ചരിത്രാതീതകാലത്ത് ഭാരതത്തില്‍ അതിസമ്പന്നമായ ഒരു കാര്‍ഷിക സംസ്കാരം നിലനിന്നിരുന്നു എന്നു കാണാം. പക്ഷെ പില്ക്കാലത്തു ഭാരതം അന്തഃഛിദ്രങ്ങള്‍ മുഖേന കോളനിവാഴ്ചയിലേക്കു തരം താഴ്ത്തപ്പെട്ടതോടെ സമ്പന്നമായിരുന്ന നമ്മുടെ കാര്‍ഷികവ്യവസ്ഥ തളര്‍ച്ചയിലാണ്ടു. ഇരുന്നൂറു കൊല്ലത്തെ ബ്രിട്ടീഷ് ഭരണത്തിനിടയില്‍ ഇരുന്നൂറോളം ക്ഷാമദുരന്തങ്ങള്‍ ഇന്ത്യയിലുണ്ടായെന്നു ചരിത്ര രേഖകള്‍ പറയുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നുവല്ലോ 1943-ലെ ബംഗാള്‍ ക്ഷാമം ഇത്തരം ക്ഷാമങ്ഹള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്നു പഠിക്കാന്‍ കാലാകാലങ്ങളില്‍ ബ്രിട്ടീഷ് ഗവണ്മെന്റ് പല സമിതികളെയും ചുമതലപ്പെടുത്തിയിരുന്നു. അവയിലൊന്നിന്റെ ശുപാര്‍ശ അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ ആരംഭദശകളില്‍ത്തന്നെ ബീഹാറിലെ 'പൂസാ' എന്ന ഗ്രാമത്തില്‍ റോഥാംസ്റ്റെഡ് മാതൃകയില്‍ ഒരു കാര്‍ഷിക ഗവേഷണകേന്ദ്രം ആരംഭിച്ചു. ഭൂകമ്പത്തില്‍ പ്രസ്തുത ഗ്രാമം തകര്‍ന്നപ്പോള്‍ ആ കേന്ദ്രത്തിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയിലേക്കു മാറ്റിയെങ്കിലും ഇപ്പോഴും അതറിയപ്പെടുന്നത് 'പൂസാ ഇന്‍സ്റ്റിറ്റ്യൂട്ട്' എന്നാണ്. ഈ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പേരു ഭാരതീയ കൃഷിഗവേഷണ കേന്ദ്രം (Indian Agricultural Research Institute) എന്നത്രെ. പൂസാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനത്തോടൊപ്പം 1910 കളില്‍ത്തന്നെ ഇന്ത്യയില്‍ പലയിടങ്ങളിലായി മുഖ്യ വിളകള്‍ക്കുവേണ്ടിയുള്ള വിവിധ ഗവേഷണാലയങ്ങള്‍ തുറന്നിരുന്നു. കട്ടക്കിലെ കേന്ദ്ര നെല്ലു ഗവേഷണകേന്ദ്രം, കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണകേന്ദ്രം, പട്ടാമ്പിയിലെ നെല്ല് ഗവേഷണാലയം, കാസര്‍കോട്ടെ (നീലേശ്വരം) തെങ്ങുഗവേഷണകേന്ദ്രം എന്നിവ അവയില്‍ മുഖ്യമായവയാണ്. ഈ ഗവേഷണാലയങ്ങള്‍ എല്ലാംതന്നെ പുതിയ വിത്തിനങ്ങള്‍ക്കുള്ള സസ്യ പ്രജനനപരീക്ഷണങ്ങള്‍ക്കാണു മുന്‍തൂക്കം നല്‍കിയിരുന്നത്. ആദ്യകാല വളം പരീക്ഷണങ്ങള്‍ മിക്കതും ജൈവ വളങ്ങളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു. ശാസ്ത്രീയമായി കമ്പോസ്റ്റ് വളം തയ്യാറാക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി സര് ആല്‍ബര്‍ട്ട് ഹോവാര്‍ഡ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന് ഇന്‍ഡോര്‍ കേന്ദ്രമാക്കി നടത്തിയ സ്വകാര്യ ഗവേഷണങ്ങള്‍ ലോകസ്രദ്ധ പിടിച്ചുപറ്റിയവയാണ്. കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഇന്നും ഹോവാര്‍ഡിന്റെ ഇന്‍ഡോര്‍ രീതിയാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്.<br /><br />ഇന്ത്യയില്‍ രാസവളപ്രയോഗം പ്രചരിച്ചു തുടങ്ങിയത് 1940-കളില്‍ പഴയ തിരുവിതാംകൂറിലെ ആലുവ ഉള്‍പ്പെടെയുള്ള നാലു കേന്ദ്രങ്ങളില്‍ രാസവളം ഫാക്ടറികള്‍ ആരംഭിച്ചതോടെയാണ്. പ്രധാനമായും അമോണിയം സല്‍ഫേറ്റ് എന്ന രാസവളമാണ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. തുടര്‍ന്നു ഫോസ്ഫേറ്റുകൂടി കലര്‍ത്തിയ അമോണിയം ഫോസ്ഫേറ്റ് വളങ്ങളും പ്രചാരത്തില്‍ വന്നു. പക്ഷേ അന്നും ഇന്നും പൊട്ടാഷ് രാസവളങ്ങള്‍ നാം യൂറോപ്പില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ്. കാരണം പൊട്ടാഷിന്റെ ഭൂഗര്‍ഭസ്രോതസ്സുകള്‍ ഇന്ത്യയില്‍ തീരെ ഇല്ല.<br /><br />സ്വാതന്ത്യാനന്തരം ഇന്ത്യ കൃഷിയുടെ രംഗത്തു ശക്തമായ കാല്‍വയ്പുകളാണ് നടത്തിയത്. 1947-ല്‍ നമ്മുടെ ഭക്ഷ്യോല്പാദനം കഷ്ടിച്ച് 50 ദശലക്ഷം ടണ്ണായിരുന്നത് ഇപ്പോള്‍ നാലിരട്ടികണ്ട് വര്‍ദ്ധിച്ചിരിക്കുന്നു. 'ഹരിതവിപ്ലവം' എന്ന പേരില്‍ നമുക്കു കാര്ഷികോല്പാദനത്തില് ഒരു വമ്പിച്ച കുതിച്ചുചാട്ടത്തിനു കഴിവ് നല്‍കിയത് അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളും അവയ്ക്കൊപ്പം സമീകൃതമായ രാസവളപ്രയോഗവും ആധുനിക സസ്യ സംരക്ഷണമുറകളും ആയിരുന്നു എന്നത് സര്‍വ്വസമ്മതമായ വസ്തുതയത്രെ.<br /><br />ഇത്രയും പറഞ്ഞതില്‍നിന്നും ഇന്ത്യയിലെ കാര്‍ഷികരംഗം പ്രശ്നരഹിതമാണെന്ന് ധരിക്കേണ്ടതില്ല. കാര്‍ഷികരംഗത്തു നാം നേടിയ നേട്ടങ്ങള്‍ എക്കാലവും നമുക്ക് നിലനിറുത്താനാവുമോ എന്നതാണു കാതലായ പ്രശ്നം. ഭക്ഷ്യോല്പാദനക്ഷമതയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി കാര്യമായ വര്‍ദ്ധനവുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. 1960-കളില്‍ ഹെക്ടറിന് 1000 കിലോഗ്രാം എന്ന നിലയിലായിരുന്ന ഭക്ഷ്യോല്പാദനക്ഷമത അത്യുല്പാദക വിത്തുകളുടെ സഹായത്തോടെ 3000 കിലോഗ്രാമായി നമുക്കു വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞു. പക്ഷെ തുടര്‍ന്നു ഉല്പാദനക്ഷമതയില് ഒരു 'സമാന്തരത്വ'മാണു കഴിഞ്ഞ രണ്ടു ദശകങ്ങളായി കണ്ടുവരുന്നത്. രാസവളങ്ങളുടെ അശാസ്ത്രീയമായ പ്രയോഗം കൊണ്ട് പല പ്രശ്നങ്ങളും മണ്ണിനുണ്ടാകുന്നുണ്ട്. കൂടാതെ കീടനാശിനികളുടെ അനിയന്ത്രിതവും അമിതവുമായ പ്രയോഗരീതികള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഈ പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗമെന്തെന്നു ചിന്തിക്കുമ്പോഴാണ് 'അക്ഷയകൃഷി' എന്ന ആശയത്തനു പ്രസക്തിയേറുന്നത്. അക്ഷയകൃഷി ജൈവകൃഷിയുടെ വെറുമൊരനുകരണമല്ല. നേരെമറിച്ച് ജൈവകൃഷിയുടെ പരിമിതികളെ മറികടക്കുന്ന ശാസ്ത്രീയമായ സമീപനമാണ് അക്ഷയകൃഷികൊണ്ടുദ്ദേശിക്കുന്നത്. ലളിതമായ നിര്‍വ്വചനങ്ങള്‍ക്കു വഴങ്ങാത്ത ഒരു പദമാണ് അക്ഷയകൃഷി. അതിന്റെ സങ്കീര്‍ണതയെ സഫലമായിത്തന്നെ ലളിതവത്ക്കരിക്കാനുള്ള കഠിന പരിശ്രമമാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര. ഏതു സാധാരണ കര്‍ഷകനും മനസിലാകുന്ന രീതിയില്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം രൂപകല്പന ചെയ്യുന്നതില്‍ ഗ്രന്ഥകര്‍ത്താവ് വളരെയേറെ വിജയിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഒരു നവോന്മേഷം പകരാന്‍ ഈ പുസ്തകം സഹായിക്കട്ടെയെന്ന് ആശംസിക്കുന്നു. എന്റെ പഴയ സഹപാഠികളില്‍നിന്നും കാര്‍ഷികകേരളത്തിനു ലഭിച്ച ഈടുറ്റ ഈ സംഭാവനയില് ഞാന്‍ ആഹ്ലാദിക്കുകയും പ്രബുദ്ധരായ മലയാളികളെ ഈ ആഹ്ലാദം പങ്കുവയ്ക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.</div>ഡോ. തോമസ് വര്‍ഗീസ്http://www.blogger.com/profile/07087418531753738667noreply@blogger.com1tag:blogger.com,1999:blog-3376246295734558009.post-3135096643247881352011-02-20T05:50:00.006+05:302011-02-23T06:16:15.437+05:30രാസവളങ്ങളുടെ അരങ്ങേറ്റംരാസവളങ്ങളുടെ ഉപയോഗക്ഷമതയും സുനിശ്ചിതമായ ഉല്പാദനശേഷിയും സര്‍വ്വസമ്മതമാക്കിത്തീര്‍ക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചത് 1843-ല്‍ ഇംഗ്ലണ്ടിലെ 'റോഥാംസ്റ്റെഡ്' എന്ന സ്ഥലത്ത് ആരംഭിച്ച കാര്‍ഷിക പരീക്ഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനമത്രെ. ജെ.ബി. ലാവ്സ്, ജെ.എച്ച്. ഗില്‍ബര്‍ട്ട് എന്നീ രണ്ട് ഇംഗ്ലീഷ് ശാസ്ത്രജ്ഞന്മാരാണ് ഇത്തരം ഒരു പരീക്ഷണകേന്ദ്രം ആരംഭിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന കൃഷിയിട പരീക്ഷണങ്ങളിലൂടെ (Field Experiments) സസ്യപോഷണത്തിന്റെ ശാസ്ത്രീയ പൊരുളുകള്‍ മുഴുവന്‍ സംശയലേശമെന്യേ പുറത്തുകൊണ്ടുവരുവാന് അവര്‍ക്കു കഴിഞ്ഞു. കൂടാതെ രാസവളപ്രയോഗംകൊണ്ട് മണ്ണിന്റെ വിളവുല്പാദനശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടതും 'റോഥാംസ്റ്റെ' പരീക്ഷണങ്ങളിലൂടെയാണ്. 1843-ല്‍ തുടങ്ങിയ ചില 'വളംപരീക്ഷണങ്ങള്‍' (Fertilizer Trials) അവിടെ ഇന്നും മാറ്റംകൂടാതെ തുടരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അവയില്‍ ഒരു പരീക്ഷണപ്ലോട്ടില്‍ ഇന്നും രാസവളങ്ങള്‍മാത്രം ചേര്‍ത്തു ഗോതമ്പ് കൃഷി നടത്തുന്നുണ്ട്. നൂറ്റിയമ്പതില്‍പ്പരം വര്‍ഷങ്ങളായി സമീകൃതമായ തോതില്‍ രാസവളപ്രയോഗം നടത്തി വരുന്ന പ്രസ്തുത പ്ലോട്ടില്‍ നിന്നും ഇംഗ്ലണ്ടിലെ ശരാശരിയില്‍ കുറയാത്ത ഗോതമ്പ് വിളവ് ആണ്ടുതോറും കിട്ടിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത രാസവളങ്ങളുടെ ചിരസ്ഥായിയായ കാര്യക്ഷമയ്ക്കും ഉല്പാദനവര്ദ്ധനവിനും നിദര്‍ശനമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.<br /><br />ഇംഗ്ലണ്ടിലെ പരീക്ഷണങ്ങളുടെ ചുവടു പിടിച്ചുകൊണ്ട് അമേരിക്കയിലും (USA) വ്യാപകമായി രാസവളം പരീക്ഷണങ്ങള്‍ വിവിധ വിളകളില്‍ 1862 മുതല്‍ക്ക് തുടങ്ങിയിരുന്നു. അക്കാലത്ത് അവിടെ സ്ഥാപിക്കപ്പെട്ട അമേരിക്കന്‍ കൃഷിവകുപ്പാണ് (USDA) ഇതിനു നേതൃത്വം നല്‍കിയത്. തുടര്‍ന്നു മിക്ക അമേരിക്കന്‍ സ്റ്റേറ്റുകളിലും 'ല്ന്റ് ഗ്രാന്റ്' മാതൃകയിലുള്ള (പതിച്ചുകൊടുത്ത വിസ്താരമേറിയ കൃഷിഭൂമിയില്‍ കൃഷിനടത്തി അതിന്റെ ലാഭംകൊണ്ട് സ്വയം നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നര്‍ത്ഥം) കാര്‍ഷിക കോളേജുകളും കൃഷിഗവേഷണകേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടതോടെ ശാസ്ത്രീയ കൃഷിരീതികളെ അവിടത്തെ കര്‍ഷകര്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. നിലക്കടല സോയാബീന്‍, ഗോതമ്പ്, മക്കച്ചോളം (Maize), മത്തിച്ചോലം (Sorghum) തുടങ്ങിയ വിളകളുടെ ഉല്പാദനക്ഷമതയില് അമേരിക്ക നേടിയ വമ്പിച്ച കുതിച്ചുചാട്ടങ്ങള്‍ക്കു മുഖ്യമായ പിന്തുണ നല്‍കിയത് രാസവളപ്രയോഗവും ശാസ്ത്രീയ സസ്യസംരക്ഷണ നടപടികളും ആയിരുന്നു എന്ന വസ്തുത രാസിക കൃഷിരീതിയുടെ പ്രചാരത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു. ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സസ്യപ്രജനനരംഗത്തുണ്ടായ മുന്നേറ്റങ്ങളിലൂടെ സങ്കര ഇനങ്ങള്‍ പ്രചാരത്തില്‍ വന്നതു രാസിക കൃഷിയുടെ വിജയ വൈജയന്തിയായി.<br /><span style="font-weight: bold;">അടുത്തഭാഗം - <a href="http://drthomasvarghees.blogspot.com/2011/02/blog-post_9489.html">ഇന്ത്യയിലെ കൃഷിഗവേഷണം</a></span>ഡോ. തോമസ് വര്‍ഗീസ്http://www.blogger.com/profile/07087418531753738667noreply@blogger.com0tag:blogger.com,1999:blog-3376246295734558009.post-72664023732322876922011-02-19T16:58:00.006+05:302011-02-23T06:13:15.615+05:30പത്തൊമ്പതാം നൂറ്റാണ്ടിലെ പരീക്ഷണങ്ങള്തിയോഡോര് ദെ സാസ്സെറെ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ ദീര്‍ഘകാലത്തെ പരീക്ഷണങ്ങളില്‍ നിന്നാണു സസ്യങ്ങള്‍ ഓക്സിജന്‍ ഉള്‍ക്കൊള്ളുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേയ്ക്ക് വിടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയത്. അതോടൊപ്പം സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജനെ പുറംതള്ളുകയും ചെയ്യുന്നുവെന്നും കണ്ടു. സസ്യങ്ങളിലെ സുപ്രധാനങ്ങളായ രണ്ട് ശരീരധര്‍മ്മപ്രക്രിയകളാണിവയെന്നു പില്ക്കാല ഗവേഷണങ്ങള്‍ തെളിയിച്ചു. (ആദ്യത്തേത് പ്രഭാകലനവും രണ്ടാമത്തേതു ശ്വസനവുമത്രെ). തുടര്‍ന്ന് സാസ്സെറെ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും നൈട്രജനും ചാരവുമാണ് സസ്യപോഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്നു കണ്ടെത്തി. കൂടാതെ ഇവ മണ്ണില്‍നിന്നും വേരുകള്‍ വഴിയാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നതു എന്നും തെളിഞ്ഞു. ഈ പോഷകദ്രവ്യങ്ങളുടെ ലായകമാധ്യമമായിട്ടാണു ജലം വര്‍ത്തിക്കുന്നതെന്ന അറിവും ഇതോടൊപ്പം ലഭിച്ചു. വേരുവഴിയുള്ള പോഷക ആഗിരണപ്രക്രിയയുടെ തോതു മണ്ണിന്റെ സ്വഭാവവും സസ്യത്തിന്റെ വളര്‍ച്ചാദശയും അനുസരിച്ച് വ്യത്യാസപ്പെടുമെന്നും സാസ്സെറെ തെളിയിച്ചു.<br /><br />ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജീന്‍ ബാപ്റ്റിസ്റ്റെ (1802-1882) ആണ് ആദ്യമായി സസ്യപോഷണ പരീക്ഷണങ്ങള്‍ കൃഷിയിടങ്ങളിലെ മണ്ണില്‍ നേരിട്ട് നടത്തിത്തുടങ്ങിയത്. സസ്യവളര്‍ച്ചയുടെ ആരംഭം മുതല്‍ മണ്ണില്‍ച്ചേര്‍ത്ത സസ്യപോഷണവസ്തുക്കളുടെ തൂക്കവും ഒടുവില്‍ ധാന്യവും വയ്ക്കോലും ഉള്‍പ്പെടെ വിളയില്‍നിന്നും തിരികെ ലഭിച്ച ഉല്പന്നങ്ങളുടെ (മൊത്തം സസ്യം) കൃത്യമായ തൂക്കവും രേഖപ്പെടുത്തി കൂട്ടിക്കിഴിക്കലുകള്‍ നടത്തി കൃഷിയുടെ 'ബാനല്‍ ഷീറ്റ്' തയ്യാറാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഇത് കൃഷിയിലെ 'ഊര്‍ജചക്ര' പഠനങ്ങളുടെ ഹരീശ്രീയായി പരിഗമിക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ പരീക്ഷണങ്ങളില്‍നിന്നും സസ്യവളര്‍ച്ചയിലൂടെ വിളവിനുണ്ടാകുന്ന 'കണക്കില്‍പ്പെടാത്ത തൂക്കം' എത്രയെന്ന് ക്ലിപ്തമായി കണ്ടെത്താന്‍ കഴിഞ്ഞു. പക്ഷെ ഇത് സസ്യത്തിന് വളമായി നല്കിയ വസ്തുക്കളുടെ തൂക്കത്തേക്കാള്‍ വളരെക്കൂടുതലായി കാണുന്നതിന് കാരണമെന്താണെന്ന് കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.<br /><br />1803-നും 1873-നും ഇടയില്‍ ജീവിച്ചിരുന്ന വിഖ്യാതനായ ജര്‍മ്മന്‍ രസതന്ത്രജ്ഞനായിരുന്നു ജസ്റ്റസ് വോണ്‍ ലീബിഗ്. കാര്‍ഷിക രസതന്ത്രത്തിന്റെ അടിസ്ഥാനശില്പിയായി ലീബിഗിനെ വാഴ്ത്താറുണ്ട്. സസ്യപോഷണത്തെക്കുറിച്ച് അന്നുണ്ടായിരുന്ന പല ധാരണകളും തിരുത്തിക്കുറിക്കാന്‍ ലീബിഗിന്റെ പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു. സസ്യങ്ങളുടെ വളര്‍ച്ചയില്‍ മണ്ണിനും വായുവിനും മറ്റ് പരിസ്ഥിതി ഘടകങ്ങള്‍ക്കുമുള്ള സുവ്യക്തമായ പങ്കിനെക്കുറിച്ച് ലീബിഗ് മുന്നോട്ടുവെച്ച ആശയങ്ങള്‍ ഇവയായിരുന്നു.<br /><ol><li>സസ്യത്തിലെ കാര്‍ബണ്‍ എന്ന മൂലകത്തിന്റെ മുഖ്യപങ്കും അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍നിന്നാണ് ലഭിക്കുന്നത്. </li><li>ഹൈഡ്രജനും ഓക്സിജനും സസ്യങ്ങള്‍ക്ക് ലഭിക്കുന്നത് ജലത്തില്‍നിന്നാണ്.</li><li>ക്ഷാരലോഹങ്ങള്‍ സസ്യത്തില്‍ത്തന്നെ ഉല്പാദിപ്പിക്കപ്പെടുകയും അത് സസ്യകോശങ്ങളിലുണ്ടാകുന്ന അമ്ലതയെ നിര്‍വ്വീര്യമാക്കുകയും ചെയ്യുന്നു.</li><li>വിത്തുല്പാദിപ്പിക്കുന്നതിന് സസ്യങ്ങള്‍ക്കു ഫോസ്ഫറസ് എന്ന മൂലകം അത്യന്താപേക്ഷിതമാണ്.</li><li>സസ്യങ്ങള്‍ മണ്ണില്‍നിന്നും വിവേചനരഹിതമായി മൂലകങ്ങള്‍ ആഗിരണം ചെയ്യുകയും ആവശ്യമില്ലാത്തതിനെ വിസര്ജിക്കുകയും ചെയ്യുന്നു.</li></ol>മേല്പറഞ്ഞ നിഗമനങ്ങളെല്ലാം പൂര്‍ണമായി ശരിയല്ലെങ്കിലും സസ്യപോഷണത്തെപ്പറ്റി അന്നുവരെ ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ഇല്ലാതാക്കാന്‍ അവ സഹായിച്ചു. 1862-ല്‍ ലീബിഗ് നിര്‍ദ്ദേശിച്ച 'നിമ്നതമനിയമം' (Law of Minimum) കൃഷിയില്‍ ലാഭകരമായ രാസവളപ്രയോഗത്തിനു വഴിതെളിച്ചു. ഈ നിയമമനുസരിച്ച് ഒരു സസ്യത്തിനാവശ്യമായ ഉല്പാദനക്ഷമതയെ സുനിശ്ചിതമായി പരിമിതപ്പെടുത്തുന്ന ഏകഘടകം ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം കാണപ്പെടുന്ന മൂലകമായിരിക്കും. സമീകൃത വളപ്രയോഗത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത് ഈ നിയമങ്ങളാണ്. വശങ്ങളില് ചെറു സുഷിരങ്ങളുള്ള ഒരു പാത്രത്തില്‍ നിറയെ വെള്ളം എടുത്തുവച്ചിരുന്നാല്‍ ആ സുഷിരങ്ഹളിലെല്ലാംകൂടി വെള്ളം പുറത്തേയ്ക്ക് ചീറ്റിക്കൊണ്ടിരിക്കുമല്ലോ. പക്ഷേ, ഒടുവില്‍ പാത്രത്തിലെ വെള്ളത്തിന്റെ അവശേഷനിരപ്പ് നിശ്ചയിക്കുന്നത് ഏറ്റവും താഴത്തെ തലത്തിലുള്ള സുഷിരമായിരിക്കും. വിളയുടെ ഉല്പാദനക്ഷമത ആത്യന്തികമായി നിശ്ചയിക്കപ്പെടുന്നതു മണ്ണില്‍ ഏറ്റവും കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുള്ള പോഷകമൂലകത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് 'നിമ്നതമ നിയമം' കൊണ്ട് നാം ഉദ്ദേശിക്കുന്നത്. ജൈവകൃഷിയില്‍ ഈ നിയമത്തിന് പരമപ്രാധാന്യമുണ്ട്. ജൈവവളങ്ങളില് എപ്പോഴും നൈട്രജന്റെ അംശമാണ് മുന്നിട്ട് നില്‍ക്കുന്നത് എന്നതിനാല്‍ തുടര്‍ച്ചയായ ജൈവവളപ്രയോഗംകൊണ്ട് മണ്ണിലെ നൈട്രജന്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും തത്തുല്യമായി മറ്ര് പോഷകമൂലകങ്ങള്‍ വര്ദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിത്തീരും. അപ്പോള്‍ കൂടുതല്‍ ഫോസ്ഫറസും പൊട്ടാഷും വേണ്ടതായ വിളകളെ സംബന്ധിച്ചിടത്തോളം ഉല്പാദനക്ഷമതയ്ക്ക് പരിമിതി ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. എല്ലുപൊടിയും ചാരവും പോലുള്ള വളങ്ങള്‍ ൯ചാരം ഒരു ജൈവവസ്തുവല്ലാത്തതിനാല്‍ - കാരണം, അതില്‍ കാര്‍ബണ്‍ ഉണ്ടായിരിക്കില്ല - ഇവയെ ജൈവവളമായി കമക്കാക്കാന്‍ പറ്റില്ല) സമൃദ്ധമായി ചേര്‍ത്തു കൊടുത്താലേ ജൈവകൃഷി വിജയിപ്പിക്കാനാകൂ എന്ന വസ്തുതയെ ലീബിഗിന്റെ 'നിമ്നതമ നിയമം' സാധൂകരിക്കുന്നു.<br /><font style="font-weight: bold;">അടുത്തഭാഗം - <a href="http://drthomasvarghees.blogspot.com/2011/02/blog-post_20.html">രാസവളങ്ങളുടെ അരങ്ങേറ്റം </a></font>ഡോ. തോമസ് വര്‍ഗീസ്http://www.blogger.com/profile/07087418531753738667noreply@blogger.com0tag:blogger.com,1999:blog-3376246295734558009.post-30157815641739392892011-02-17T20:44:00.003+05:302011-02-23T06:10:27.482+05:30സസ്യപോഷണ ശാസ്ത്രചരിതം<div dir="ltr" style="text-align: left;" trbidi="on">മനുഷ്യസംസ്കാരത്തിന്റെ പൌരാണിക സ്രോതസുകളെല്ലാംതന്നെ വളര്‍ന്നു വികസിച്ചത് വളക്കൂറുള്ള നദീതടങ്ങളിലായിരുന്നു എന്നതു തികച്ചും സ്വാഭാവികം തന്നെ. സിന്ധു-ഗംഗാ നദീതടസംസ്കാരം, മെസപ്പൊട്ടേമിയന് സംസ്കാരം, നൈല്‍ നദീതടസംസ്കാരം, തെക്കേ അമേരിക്കയിലെ ഇങ്കാ-മായാ സംസ്കാരങ്ങള്‍, ചൈനയിലെ യാങ്-ടീ-സീ നദീതടസംസ്കാരം എന്നിവയെല്ലാം ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടിയും വിളവുല്പാദനക്ഷമതയും തമ്മിലുള്ള പരസ്പരബന്ധത്തെപ്പറ്റി ബി.സി 2500-ല്‍ത്തന്നെ മനുഷ്യന് ബോധവാനായിരുന്നുവെന്നു ഹിറോദോത്തസ്സിനെപ്പോലുള്ള ഗ്രീക്ക് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലിവളം, പച്ചിലവളം, എക്കല്‍ അഥവാ വണ്ടല്‍, മനുഷ്യമലം, കശാപ്പുചെയ്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയ വിവിധതരം ജൈവവളങ്ങളുടെ ഉപയോഗത്തെയും ഫലപ്രാപ്തിയെപ്പറ്റിയുമുള്ള അറിവ് അന്നത്തെ കര്‍ഷകര്‍ക്കുണ്ടായിരുന്നതായി ചരിത്രകാരന്മാര് അനവധി തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ ഇന്ത്യയിലും കൃഷിയെ സംബന്ധിച്ച ശാസ്ത്രീയപഠനങ്ങള്‍ നടന്നിരുന്നുവെന്നുള്ള തെളിവാണു കപിലമഹര്‍ഷിയാല്‍ വിരചിതമായതെന്നു വിശ്വസിക്കപ്പെടുന്ന 'കൃഷിസൂക്തി' എന്ന അതിപ്രാചീന ഗ്രന്ഥശേഖരം. കൃഷിയില്‍ കുമ്മായത്തിനും ചാരത്തിനുമുള്ള പ്രസക്തിയെക്കുറിച്ച് ഈ ഗ്രന്ധത്തില്‍ പരാമര്‍ശമുണ്ടെന്നു ഭാരതീയ കൃഷിയുടെ പൂര്‍വ്വകാല ചരിത്രം വിസ്തരിച്ച് പരിശോധിച്ച ഡോ. രസവ (1980) അഭിപ്രായപ്പെടുന്നു.<br /><br />ഗ്രീക്ക് ചിന്തകരായ തിയോഫ്രാസ്റ്റസ്, പ്ലിനി എന്നിവരുടെ കുറിപ്പുകളില്‍ ആദ്യത്തെ രാസവളമെന്ന് വിശേഷിപ്പിക്കാവുന്ന 'സാള്‍ട്ട് പിറ്റര്‍' (പൊട്ടാസ്യം നൈട്രേറ്റ്) എന്ന പ്രാകൃതിയ രാസയൌഗികത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് ഗ്രീസില്‍ പനവര്‍ഗ ചെടികളുടെ ചുവട്ടില്‍ ഉപ്പുലായനി (സോഡിയം ക്ലോറൈഡ്) ഒഴിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നതായും പരാമര്‍ശങ്ങളുണ്ട്. ഗ്രീക്ക് ചിന്തകരുടെ ചുവട് പിടിച്ചുകൊണ്ട് റോമന്‍ ചിന്തകരും ശാസ്ത്രീയ സസ്യപോഷണത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ബി.സി 200-ല്‍തന്നെ ആരംഭിച്ചിരുന്നു. നാളതുവരെയുള്ള കാര്‍ഷികവിജ്ഞാനമെല്ലാം സമാഹരിച്ചുകൊണ്ട് പിയത് റോ ദെക്രെസന്‍സി (1230-1307) പതിമൂന്നാം നൂറ്റാണ്ടിന്റെ ഒടുവില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ശാസ്ത്രീയകൃഷിയുടെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായി കരുതിവരുന്നു. ഇക്കാരണത്താല്‍ ക്രെസന്‍സിയെ ആധുനിക കൃഷിവിജ്ഞാനത്തിന്റെ പിതാവായി വാഴ്ത്താറുണ്ട്.<br /><br />സസ്യങ്ങള്‍ കത്തിച്ചുകിട്ടുന്ന ചാരം അവ മണ്ണില്‍നിന്നും വലിച്ചെടുത്ത പോഷകങ്ങളുടെ സമാഹാരമാണെന്ന് ആദ്യമായി പ്രസ്താവിച്ചത് 1563-ല്‍ പാലിസി എന്ന ശാസ്ത്രജ്ഞനാണ്. ആധുനിക ശാസ്ത്രഗവേഷണത്തിന്റെ താത്വികാചാര്യന്‍ എന്ന് വിശേഷിക്കപ്പെടാറുള്ള ഫ്രാന്‍സിസ് ബേക്കണ്‍ (1561-1624) എന്ന ഇംഗ്ലീഷുകാരന്, സസ്യപോഷണത്തിലെ മുഖ്യഘടകം ജലമാണെന്ന് പ്രസ്താവിച്ചു. ഒരേയിനം വിള ഒരേനിലത്തില്‍ തുടര്‍ച്ചയായി കൃഷിചെയ്യുമ്പോള്‍ അതിന്റെ ഉല്പാദനക്ഷമത അനുക്രമം കുറഞ്ഞുവരുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഫ്ലെമിഷ് ഭിഷഗ്വരനും കെമിസ്റ്റുമായിരുന്ന വാന്‍ഹെല്‍മണ്ട് (1577-1644) എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന് നടത്തിയ പഠനങ്ങളില്‍നിന്നും സസ്യപോഷണത്തിനുള്ള ഏകവസ്തു ജലമാണെന്നു കണ്ടെത്തി. ഇത് തെറ്റായ ഒരു നിരീക്ഷണമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സസ്യപോഷണപരീക്ഷണങ്ങളാണു പില്ക്കാലത്ത് ഇതുസംബന്ധിച്ച നിരവധി ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. റോബര്‍ട്ട് ബോയല്‍ (1627-1691) എന്ന വിഖ്യത ഇംഗ്ലീഷ് ശാസ്ത്രജ്ഞന് നടത്തിയ പരീക്ഷണങ്ങളെത്തുടര്‍ന്നു ലവണങ്ങള്‍, സ്പിരിറ്റ്, മണ്ണ്, വിവിധതരം തൈലങ്ങള്‍ എന്നിവയാണ് സസ്യഘടകങ്ങള്‍ എന്നും അവയെല്ലാംതന്നെ ചെടികള്‍ മണ്ണില്‍നിന്നും വലിച്ചെടുക്കുന്ന ജലത്തിലൂടെയാണു ലഭ്യമാകുന്നതെന്നും സിദ്ധാന്തിച്ചു. ജെ.ആര്. ഗ്ലാബര്‍ (1604-1668), ജോണ്‍ മേയോ (1643-1679), ജോണ്‍ വുഡ്വാര്‍ഡ് (1700) തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങള്‍ സസ്യപോഷണത്തിന്റെ അടിസ്ഥാനം ജലത്തെക്കാളുപരി രാസമൂലകങ്ങളാണെന്ന നിഗമനത്തെ ബലപ്പെടുത്തി.<br /><br /><b>അടുത്തഭാഗം - <a href="http://drthomasvarghees.blogspot.com/2011/02/blog-post_19.html">പത്തൊമ്പതാം നൂറ്റാണ്ടിലെ പരീക്ഷണങ്ങള്‍</a></b></div>ഡോ. തോമസ് വര്‍ഗീസ്http://www.blogger.com/profile/07087418531753738667noreply@blogger.com0tag:blogger.com,1999:blog-3376246295734558009.post-74031101464739768712011-01-20T12:52:00.015+05:302011-02-23T06:08:44.897+05:30കൃഷിയുടെ രസതന്ത്രം<div dir="ltr" style="text-align: left;" trbidi="on"><div><b style="color: rgb(255, 102, 0);"><span style="color: rgb(0, 102, 0);"><span style="color: rgb(255, 102, 0);">അക്ഷയകൃഷി എന്ന പുസ്തകത്തിന് ആമുഖമായി ഡിസംബര്‍ 2000 ത്തില്‍ പ്രസിദ്ധീകരിച്ചത്</span>.</span></b><a style="color: rgb(255, 102, 0);" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcAdOJ_Fu4qHgAc7vgydX0rahtWNN1fcgPkgo3L2DavATK_ApLmhzbl2NQkVbKKlSwyDSrkKf61UJuiuVDjn5e6qhvXFTV_prys-8BRcv-anzZpa_iEqclzVjMY2sS7djUlt2AIaZ7Bxk/s1600/Akshayakrishi.png"><img alt="" id="BLOGGER_PHOTO_ID_5564169349353414194" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcAdOJ_Fu4qHgAc7vgydX0rahtWNN1fcgPkgo3L2DavATK_ApLmhzbl2NQkVbKKlSwyDSrkKf61UJuiuVDjn5e6qhvXFTV_prys-8BRcv-anzZpa_iEqclzVjMY2sS7djUlt2AIaZ7Bxk/s200/Akshayakrishi.png" style="float: left; height: 200px; margin: 0px 10px 10px 0px; width: 130px;" border="0" /></a><br /><b>ഈ പുസ്തകത്തിന് പ്രൗഢമായ ഒരു ആമുഖലേഖനം തയ്യാറാക്കിയിട്ടുള്ളത് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കാര്‍ഷിക രസതന്ത്രവിഭാഗത്തിന്റെ തലവനായി റിട്ടയര്‍ ചെയ്ത ഡോ. തോമസ് വര്‍ഗിസാണ്. മണ്ണിന്റെ സൂചിക സാമ്പിളുകള്‍ ശേഖരിച്ച് ഡേറ്റാ ബേസ് ഉണ്ടാക്കുന്നതിനുള്ള ഇന്‍ഡോ-ഡച്ച്-യു.എന്‍.ഇ.പി പ്രോജക്ടിന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. കേരളത്തില്‍ ആദ്യമായി ഒരു മൃത്തികാമ്യൂസിയം (Soil Museum) ഉണ്ടാക്കുന്നതിന് മുന്‍കൈയെടുത്തതും ഡോ. തോമസ് വര്‍ഗീസായിരുന്നു. </b><span style="font-size:100%;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqp2wrewYIXd101Rn3ReTjEx221cv84cP3S4uT5OLRh9q8a5z9Ldsu51WRV4p75lMreCpAvqxjW9zuuyTucjn3kOgfq8AFeX1hGMFAQOwUCMhuCt-ADUOFlMvlRgF37vZvUpKDSvr8K8s/s1600/Akshayakrishi1.png"><img alt="" id="BLOGGER_PHOTO_ID_5564178539920943570" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqp2wrewYIXd101Rn3ReTjEx221cv84cP3S4uT5OLRh9q8a5z9Ldsu51WRV4p75lMreCpAvqxjW9zuuyTucjn3kOgfq8AFeX1hGMFAQOwUCMhuCt-ADUOFlMvlRgF37vZvUpKDSvr8K8s/s200/Akshayakrishi1.png" style="float: right; height: 200px; margin: 0px 0px 10px 10px; width: 130px;" border="0" /></a></span><b>അമേരിക്കയിലെയും യൂറോപ്പിലെയും പ്രധാനപ്പെട്ട എല്ലാ കാര്‍ഷിക ഗവേഷണശാലകളും സന്ദര്‍ശിച്ച് മണ്ണിന്റെ പോഷണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി പഠിക്കുവാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നിരുന്നു. ഈ പുസ്തകത്തിന്റെ ഉള്ളടക്കം സസൂഷ്മം പരിശോധിച്ച് അവ ശാസ്ത്രയുക്തം തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന് അദ്ദേഹത്തിന്റെ സേവനം ലഭ്യമായതില്‍ എനിക്ക് അളവറ്റ സന്തോഷമുണ്ട്. സസ്യപ്രജനനശാസ്ത്രത്തില്‍ മാത്രം മുഴുകിയിരുന്ന എന്നെ മണ്ണിന്റെയും മണ്ണ് പോഷണത്തിന്റെയും മേഖലയില്‍ ഗവേഷണം നടത്താന്‍ ഉത്സാഹിപ്പിച്ചത് ഡോ. തോമസ് വര്‍ഗീസായിരുന്നു. കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക-പരിസ്ഥിതി കമ്മറ്റിയുടെ സാമ്പത്തിക സഹായത്തോടെ ഞാന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ ഗവേഷണ പരിപാടിയില്‍ സജീവമായി സഹകരിച്ച് അതിലെ രസതന്ത്ര വിശകലനങ്ങള്‍ നടത്തിയതും അദ്ദേഹം തന്നെ. അതിനെല്ലാമുള്ള എന്റെ നിസ്സീമമായ നന്ദി ഞാനിവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.</b></div><br /><br /><div align="left"><b>തിരുവനന്തപുരം -4 </b></div>2000 ഡിസംബര്‍ 1<br /><div align="right"><b>ആര്. ഗോപിമണി</b></div><div align="center"><b> </b><b><span style="font-size:180%;">കൃഷിയുടെ രസതന്ത്രം</span></b></div><br /><div align="left"><span style="font-size:100%;"><b>പ്ര</b>പഞ്ചത്തിന്റെ<b> </b>ഉത്ഭവം തൊട്ട് ഇന്നുവരെയുള്ള സുദീര്‍ഘമായ കാലഘട്ടത്തെ നാം ഇരുപത്തിനാലു മണിക്കൂറെന്ന് സങ്കല്പിച്ചാല് അതില്‍ മനുഷ്യന്റെ ഉത്ഭവ-പരിണാമങ്ങള്‍ സംഭവിച്ചത് ഏറ്റവും ഒടുവിലത്തെ അര സെക്കന്റിലാണെന്നു പരിണാമശാസ്ത്രം പറയുന്നു. </span>കാട്ടില്‍ വേട്ടയാടിയും കായ്കനികള്‍ പെറുക്കിയും ജീവിച്ച ആദി മനുഷ്യന് കൃഷി ആരംഭിച്ചത് വെറും പതിനായിരം കൊല്ലങ്ങള്‍ക്കു മുന്‍പ് മാത്രമാണെന്ന് പറയുമ്പോള്‍ അത് പരിണാമ നാടകത്തിലെ അവസാന അര സെക്കന്റിന്റെ വളരെ ചെറിയ ഒരംശം മാത്രമായിരിക്കുമല്ലൊ. അന്നത്തെ ലോക ജനസംഖ്യ 35 ദശലക്ഷം ആയിരുന്നുവെങ്കില്‍ കൃഷി വികസിച്ചു തുടങ്ങിയ പതിനെട്ടാം നൂറ്റാണ്ടില്‍ അത് 1800 ദശലക്ഷമായും രാസവളപ്രയോഗം വിപുലമായിത്തീര്‍ന്ന 1975 -ല്‍ അത് 4200 ദശലക്ഷമായും വര്‍ദ്ധിച്ചു. കൃഷിയുടെ ആരംഭഘട്ടത്തില്‍ ധാന്യവര്‍ഗങ്ങളുടെ അതിപ്രാകൃതമായ വന്യ ഇനങ്ങളായിരുന്നു വിതച്ചിരുന്നതെന്ന് അനുമാനിച്ചാല്‍ അന്നത്തെ ശരാശരി വിളവ് കഷ്ടിച്ച് നൂറോ നൂറ്റമ്പതോ കിലോഗ്രാം ധാന്യം മാത്രമായിരുന്നിരിക്കണം. ഇന്നത് ശരാശരി നാല് ടണ്ണായി ഉയര്‍ന്നിരിക്കുന്നു. അതേസമയം ആളോഹരി കൃഷിയിടത്തിന്റെ വിസ്താരം അന്നത്തെ നാല്പത് ഹെക്ടറില്‍ നിന്നും 0.3 ഹെക്ടറായി ചുരുങ്ങുകയാണുണ്ടായത്. എ.ഡി രണ്ടായിരാമാണ്ടില്‍ ലോക ജനസംഖ്യ 2075 -ല്‍ 11,000 ദശലക്ഷവും ആകുമെന്ന് ജനസംഖ്യാ വിദഗ്ധര്‍ കണക്കാക്കുന്നു. ഇങ്ങനെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനകോടികളുടെ ഭക്ഷ്യാവശ്യം പൂര്‍ണമായി നിറവേറ്റപ്പെടണമെങ്കില്‍ ധാന്യ വിളകളുടെ ഉല്പാദനക്ഷമത ഇപ്പോഴത്തെ നാല് ടണ്ണില്‍ നിന്നും എട്ടുടണ്ണായി ഉയരേണ്ടതുണ്ട്. ഇത് രാസവളങ്ങളും കീടനാശിനികളും കൊണ്ടുമാത്രം നിറവേറ്റാന്‍ കഴിയുമെന്ന് ഒരു ശാസ്ത്രജ്ഞനും വിശ്വസിക്കുന്നില്ല. പോരാത്തതിന് നൈട്രജന്‍ വളങ്ങളുടെ ഒരു മുഖ്യ അസംസ്കൃതവസ്തുവായ പെട്രോളിയംശേഖരം ഇന്നത്തെനിലയിലുള്ള ഉപഭോഗം കൊണ്ടുതന്നെ വരുന്ന അമ്പത്കൊല്ലത്തിനകം ഏതാണ്ട് പൂര്‍ണമായും വറ്റിത്തീരുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷെ ഫോസ്ഫറസും പൊട്ടാഷും ഖനിസ്രോതസ്സുകള്‍ നൂറോ ഇരുന്നൂറോ കൊല്ലങ്ങള്‍കൂടി അവശേഷിച്ചേയ്ക്കാം. എങ്കില്‍പ്പോലും രാസവസ്തുക്കളെ അമിതമായി ആശ്രയിക്കുന്ന കൃഷി സുസ്ഥിരമായ ഒന്നായിരിക്കില്ലെന്നു മേല്‍ പ്രസ്താവനകള്‍ ഏവരേയും ബോധ്യപ്പെടുത്തും. പക്ഷെ പകരമെന്തെന്ന ചോദ്യമാണു നമ്മെ ഏറെ അലട്ടേണ്ടത്. അവിടെയാണ് 'അക്ഷയകൃഷി' എന്ന ഈ പുസ്തകത്തിന്റെ പ്രസക്തി നിലകൊള്ളുന്നത്. 'ജൈവവളങ്ങള്‍ക്കൊപ്പം രാസവളങ്ങള്‍' എന്ന മധ്യമാര്‍ഗം മാത്രമേ കൃഷിയില്‍ കരണീയമായിട്ടുള്ളവെന്ന് ഡോ. ഗോപിമണിയുടെ 'അക്ഷയകൃഷി' നമ്മെ ബോധ്യപ്പെടുത്തുന്നു. അന്തരീക്ഷവായുവിന്റെ ഏതാണ്ട് മുക്കാല്‍ പങ്കും നൈട്രജന്‍ വാതകമാണെന്ന ശുഭദായകമായ അറിവ് 'മധ്യമാര്‍ഗ'ത്തിന്റെ പ്രയോഗികതയെ ഒന്നുകൂടി ഉറപ്പിക്കുന്നു. കാരണം, അടുത്ത അര നൂറ്റാണ്ടിനുള്ളില്‍ തീര്‍ന്നുപോകുന്ന പെട്രോളിയം ഊര്‍ജശേഖരത്തെ ആശ്രയിച്ച് നില്ക്കുന്ന നൈട്രജന്‍ രാസവളങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുതന്നെ 'മധ്യമാര്‍ഗകൃഷി' പ്രയോഗത്തില്‍ വരുത്താന്‍ കഴിയുമെന്ന് ഈ പുസ്തകം ഉറപ്പുതരുന്നു. ഇരുന്നൂറ് കൊല്ലങ്ങള്‍ക്കപ്പുറം ഉണ്ടാകുന്ന ഊര്‍ജക്ഷതങ്ങളെപ്പറ്റി നമുക്ക് തല്കാലം വേവലാതിപ്പെടാതിരിക്കാം.<br /><br />ആധുനിക കൃഷിയിലെ രാസികപ്രഭാവത്തെക്കുറിച്ച് സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഇന്ന് വളരെയധികം ഉത്കണ്ഠയുണ്ട്. ആണ്ടുതോറും വളമായും കീട-കുമിള്‍നാശിനികളായും മണ്ണിലേയ്ക്ക് ചൊരിയുന്ന ഓരോ രാസവസ്തുവും നമ്മുടെ കൃഷിയേയും പരിസ്ഥിതിയേയും ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണെന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. രാസവളങ്ങളുടേയും കളനാശിനികളുടേയും ഉപയോഗം മൂലം 'മണ്ണു മരിക്കുന്നു' എന്ന വിലാപവും നാം കേള്‍ക്കാറുണ്ട്. അതുപോലെ കേളത്തിലെ തെങ്ങിന്‍തോപ്പുകളെ കാര്‍ന്നു തിന്നുന്ന 'കാറ്റ്വീഴ്ച' എന്ന മഹാമാരിയുടെ യഥാര്‍ത്ഥ കാരണം നമ്മുടെ കൃഷിയില്‍ രസതന്ത്രത്തിന്റെ ആധിപത്യം കൂടിയതുകൊണ്ടാണെന്ന് വിശ്വസിക്കുന്ന അഭ്യസ്ഥവിദ്യര്‍പോലുമുണ്ട്! കൃഷിയില്‍ രാസവസ്തുക്കളുടെ രംഗപ്രവേശത്തെ ഉദ്യോഗസ്ഥന്മാരും അത്തരം രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയുടമകളും തമ്മിലുള്ള ഒരവിശുദ്ധവേഴ്ചയുടെ ഫലമാണെന്നുവരെ വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്! രണ്ടാം ലോകമഹായുദ്ധം തീര്‍ന്നപ്പോള്‍ അപ്രസക്തമായിത്തിര്‍ന്ന വെടിക്കോപ്പുശാലകളാണ് പിന്നീട് രാസവളം ഫാക്ടറികളായി മാറിയതെന്ന് വിശ്വസിക്കുന്നവരം കുറവല്ല! ഇത്തരം ആയുക്തികങ്ങളായ ചിന്താസരണികളുടെ ഉറവിടം കൃഷിയില്‍ രസതന്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ച് സാമാന്യ ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകളത്രെ രാസികകൃഷിയുടെ പശ്ചാതത്തലം. വേണ്ടപോലെ മനസ്സിലാക്കിയാല്‍ ഈ തെറ്റിദ്ധാരണകള്‍ മാറാനിടയുള്ളതുകൊണ്ട് അതിനായൊരെളിയ പരിശ്രമം ഇവിടെ നടത്തിക്കൊള്ളടട്ടെ.<br /><b>അടുത്ത ഭാഗം - <a href="http://drthomasvarghees.blogspot.com/2011/02/blog-post.html">സസ്യപോഷണ ശാസ്ത്രചരിതം</a></b><a href="http://drthomasvarghees.blogspot.com/2011/02/blog-post.html"> </a></div><br /><div align="left"></div></div>ഡോ. തോമസ് വര്‍ഗീസ്http://www.blogger.com/profile/07087418531753738667noreply@blogger.com0tag:blogger.com,1999:blog-3376246295734558009.post-81484238874115519782009-08-24T14:31:00.003+05:302009-08-24T14:35:19.783+05:30മണ്ണിലെ ജൈവാംശം ഫലപുഷ്ടിയുടെ ഉറവിടംമനുഷ്യനുള്പ്പെടെ ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പ് ഭൂമിയുടെ ബാഹ്യാവരണത്തിലെ ഒരു നേരിയ പടലമായ മേല്‍മണ്ണിനെ ആശ്രയിച്ചാണിരിക്കുന്നത്. ജീവചക്രത്തിന്റെ ഗതി നിയന്ത്രിക്കുന്ന ഈ ഘടകം ഒരു നിര്‍ജ്ജീവ വസ്തു ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അതുകൊണ്ടാവണം സംസ്കൃതത്തില്‍ 'മൃത്തിക' എന്നു വിളിക്കുന്നത്. എന്നാല്‍ ജനനവും, ജീവിതവും, എന്തിനേറെ മരണവുമുള്ള സമ്പൂര്‍ണ ജൈവ വ്യൂഹമാണ് മണ്ണ് എന്നത്രെ ശാസ്ത്രമതം.<br />ഖര - ദ്രവ - വാതകങ്ങളടങ്ങിയ ഒരു ത്രിമാന സ്ഥിതിയാണ് മണ്ണിനുള്ളത്. ഇതിനു പുറമേ കണക്കറ്റ സൂഷ്മ ജീവികളുടെ സാന്നിധ്യം ഈ ത്രിമാന സ്ഥിതിയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഖര പദാര്‍ത്ഥങ്ങളില്‍ ഏറെയും ധാതു പദാര്‍ത്ഥങ്ങളാണ്. വ്യാപ്താടിസ്ഥാനത്തില്‍ ജൈവ പദാര്‍ത്ഥങ്ങള്‍ അഞ്ച് ശതമാനത്തില്‍ കുറവേ കാണുകയുള്ളു. എന്നിരുന്നാലും ഈ ജൈവ ഘടകമാണ് മണ്ണിന്റെ ജീവന്. സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങളും, നഗ്ന നേത്രങ്ങള്‍കേൊണ്ട് കാണുവാന്‍ കഴിയാത്ത കോടിക്കണക്കിന് സൂഷ്മ ജീവികളും ചേര്‍ന്നതാണ് മണ്ണിലെ ജൈവ ഘടകം. ഇതിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ഭൂതലാവരണത്തില്‍ നാമ്പുകള്‍ കിളിര്‍ക്കുകയും വളരുകയും ഉള്ളു.<br />മണ്ണിലെ ജീവാംശം പൊടുന്നനെ രൂപീകരിക്കപ്പെട്ടതല്ല. ഭൂമി അതിന്റെ ഊഷരാവസ്ഥയില്‍നിന്നും യുഗങ്ങളിലൂടെ പരിണമിച്ച് ഒരു ജൈവ പരിസ്ഥിതി വ്യൂഹമായി മാറിയത് ഒട്ടനവധി ഭൗതിക - രാസ - ജൈവ പ്രക്രിയകളിലൂടെയാണ്. ഒരിഞ്ച് മേല്‍മണ്ണുണ്ടാകുവാന്‍ പ്രകൃതിയുടെ പരീക്ഷണശാലയില്‍ ഒരായിരത്തിലേറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. വനപ്രദേശങ്ങളിലൊഴികെ ഫലപുഷ്ടിയുള്ള മേല്‍മണ്ണ് ഭൂതലാവരണത്തില്‍ ഒന്നോ രണ്ടോ അടി താഴ്ചയിലധികം സാധാരണ കാണാറില്ല. എന്നാല്‍ വനപ്രദേശങ്ങളില്‍പ്പോലും കടുത്ത വനനശീകരണവും, ഔചിത്യ രഹിതമായ കൃഷിരീതികളും വഴി ഈ മേല്‍മണ്ണിന്റെ കനം ഏതാനും സെന്രീമീറ്ററുകള്‍ മാത്രമായി ചുരുങ്ങിവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വനമണ്ണിന്റെ കടുത്ത തവിട്ടുനിറം തന്നെ അതിന്റെ ജൈവാംശത്തെയാണ് പ്രകടമാക്കുന്നത്. എന്നാല്‍ വന നശീകരണം നടന്നശേഷം മണ്ണില്‍ നേരിട്ട് സൂര്യപ്രകാശമേല്ക്കുമ്പോള് ഈ ജൈവാംശം ഓക്സീകരിക്കപ്പെടുകയും തന്മൂലം തവിട്ടുനിറം മാറി ചുവന്ന മണ്ണായിത്തീരുകയും ചെയ്യുന്നു. വയലിലെ കറുത്ത ചെളി ഉപയോഗിച്ചുണ്ടാക്കുന്ന ഇഷ്ടിക, ചുട്ടെടുക്കുമ്പോള്‍ ചുവന്ന ഇഷ്ടികയായി മാറുന്നു. അതേ പ്രക്രിയ തന്നെയാണ് വന നശീകരണം മൂലം മണ്ണിലും സംഭവിക്കുന്നത്.<br />സസ്യങ്ങളാണ് മണ്ണിലെ ജൈവാംശത്തിന്റെ പ്രധാന ഉറവിടം അവയുടെ വേരുകളും മറ്റ് ഭാഗങ്ങളും ആണ്ടോടാണ്ട് മണ്ണില്‍ അഴുകിച്ചേരുന്നു. സൂഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി അവ വിഘടിക്കപ്പെടുകയും മേല്‍ നിരകളില്‍നിന്ന് കീഴ്നിരകളിലേയ്ക്ക് വാര്‍ച്ച ജലത്തോടൊപ്പം ആവഹിക്കപ്പെടുകയും ചെയ്യുന്നു.<br />ജന്തുക്കള്‍ വഴിയും നല്ലൊരു പങ്ക് ജൈവാംശം മണ്ണില്‍ ചേര്‍ക്കപ്പെടുന്നു. അവയുടെ വിസര്‍ജ്യ വസ്തുക്കളിലൂടെയാണ് ജൈവാംശത്തിന്റെ മുഖ്യഭാഗവും മണ്ണിലെത്തുന്നത്. മണ്ണിര, ഉറുമ്പ് തുടങ്ങിയ ചെറു ജീവികളും ജൈവാംശത്തെ മണ്ണിലെ വിവിധ നിരകളിലേയ്ക്കെത്തിക്കുവാന്‍ സഹായിക്കുന്നുണ്ട്.<br />സസ്യകലകളുടെ രാസസ്വഭാവം വളരെ സങ്കീര്‍ണമാണ്. അതിനാല്‍ അവയുടെ സാന്നിധ്യം മണ്ണില്‍ വളരെയധികം വൈവിധ്യമേറിയ പ്രക്രിയകള്‍ക്കിടയാക്കുന്നു. സസ്യാവശിഷ്ടങ്ങള്‍ മണ്ണില്‍ ചെരുമ്പോള്‍ സൂഷ്മജീവികളുടെ എണ്ണം വളരെവേഗത്തില്‍ പെരുകുകയും അവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിത്തീരുകയും ചെയ്യുന്നു. ഇതിനു കാരണം അവയിലടങ്ങിയിട്ടുള്ള കാര്‍ബണിന്റെ ലഭ്യതയാണ്. ജൈവാംശത്തിലടങ്ങിയിട്ടുള്ള പഞ്ചസാരക, പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍ എന്നിവയുടെ ഓക്സീകരണം വഴിയാണ് സൂഷ്മജീവികള്‍ ഊര്‍ജ്ജം സമ്പാദിക്കുന്നത്. സൂഷ്മജീവികളുടെ പ്രവര്‍ത്തനം വഴി എളുപ്പത്തില്‍ വിഘടിക്കപ്പെടുന്ന ജൈവാംശഘടകങ്ങള്‍ അവയുടെ ഊര്‍ജ്ജാവശ്യത്തിന് ഉപയോഗപ്പെടുത്തുകയും സാവധാനം വിഘടിക്കുന്നവയും തീരെ വിഘടിക്കാത്തവയുമായ ഭാഗങ്ങള്‍ ചേര്‍ന്ന് മണ്ണിലെ ജൈവാംശശേഖരമായ ക്ലേഭം അഥവാ 'ഹ്യൂമസ്സ്' ആയിത്തീരുകയും ചെയ്യുന്നു.ലിഗ്നിന്‍, കൌഴുപ്പുകള്‍, അരക്കുകള്‍, സെല്ലുലോസ്, ഹെവിസെല്ലുലോസ് എന്നീ യൗഗികങ്ങളാണ് മുഖ്യമായും ക്ലേഭത്തില്‍ അടങ്ങിയിരിക്കുന്നത്.<br />മണ്ണിന്റെ ഫലബൂയിഷ്ടതയെ നിയന്ത്രിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്ന ഒന്നത്രെ മണ്ണിലെ ജൈവാംശം. കടലോരത്തെ മണലില്‍ ജൈവാംശത്തിന്റെ അളവ് തീരെ കുറഞ്ഞിരിക്കുന്നു. വനമണ്ണുകളിലും, കുട്ടനാട് പോലെയുള്ള ജലനിമഗമായ പ്രദേശങ്ങളിലെ കരിനിലങ്ങളിലും, ജൈവാംശത്തിന്റെ തോത് താരതമ്യേന ഉയര്‍ന്നിരിക്കുന്നു. മണ്ണിലെ ജലസംഭരണശേഷി, ഘടന, പോഷകമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള കഴിവ് എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതിന് ജൈവാശം കൂടിയേ തീരൂ. ഇതിന് പുറമേ ഇരുമ്പ്, സല്‍ഫര്‍, ഫോസ്ഫറസ് മറ്റ് സൂഷ്മ മൂലകങ്ങള്‍ എന്നിവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ജൈവാംശം സഹായിക്കും. നമ്മുടെ മണ്ണുകളിലെ ലഭ്യമായ ചെളിധാതു കയോളിനൈറ്റ് ആണ്. ഇവയുടെ പോഷകമൂള്യ സംഭരണശേഷി തുലോം കുറവാണ്. അതിനാല്‍ ഇത്തരം മണ്ണുകളില്‍ ചേര്‍ക്കുന്ന രാസവളങ്ങളില്‍ ഏറിയ പങ്കും വാര്‍ച്ച ജലത്തോടൊപ്പം മണ്ണില്‍നിന്നും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ലേയത്വം കൂടിയ നൈട്രജന്‍ വളങ്ങളും, പൊട്ടാഷ് വളങ്ങളും ജൈവാംശം കുറഞ്ഞ മണ്ണുകളില്‍ ചേര്‍ക്കുമ്പോള്‍ അതിലെ സിംഹഭാഗവും സസ്യങ്ങള്‍ക്ക് കിട്ടാത്ത അവസ്ഥയാണ് ഉണ്ടാവുക. ഇതിനെ സംബന്ധിച്ച് നടത്തിയ പഠനങ്ങളില്‍ നിന്നും നൈട്രജന്‍ വളങ്ങളുടെ 60 മുതല്‍ 75 ശതമാനം വരെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും നഷ്ടപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്. പൊട്ടാഷ് വളങ്ങളുടെ നഷ്ടവും ഏതാണ്ട് ഇതിനോടടുത്ത് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ജൈവാംശം അധികമുള്ള മണ്ണുകളില്‍ ഇത്തരത്തിലുള്ള വളനഷ്ടം വളരെയേറെ കുറഞ്ഞിരിക്കുന്നുവെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ രാസവളങ്ങളുടെ പ്രയോഗക്ഷമത വര്‍ദ്ധിക്കുന്നതിന് ജൈവാംശം ഒരവശ്യഘടകമാണെന്ന് പറയേണ്ടതില്ലല്ലോ.<br />ഇരുമ്പ്, അലുമിനിയം സംയുക്തങ്ങള്‍ അധികരിച്ചിട്ടുള്ളതും അമ്ലതയേറിയതുമായ കേരളത്തിലെ മുഖ്യ മണ്ണിനങ്ങളിലെല്ലാം ഫോസ്ഫറസ് വളങ്ങള്‍ കാര്യമായ പ്രയോജനം നല്കുന്നില്ലായെന്നും പരീക്ഷണങ്ങളില്‍നിന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ജൈവാംശം അധികമുള്ള മണ്ണുകളില്‍ ഫോസ്ഫറസ് വളങ്ങളുടെ പ്രയോഗക്ഷമത കാര്യമായി മെച്ചപ്പെടുമെന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.<br />മണ്ണില്‍സ്വതവേ കാണുന്ന ജൈവാംശം നഷ്ടപ്പെടുന്നത് സൂര്യതാപവും, സൂഷ്മജീവികളുടെ പ്രവര്‍ത്തനഫലവും കാരണമാണെന്ന് മുന്‍പ് പ്രസ്താവിച്ചുവല്ലോ. അതിനാല്‍ കൃഷിയിടങ്ങളില്‍ അധികരിച്ച് നടത്തപ്പെടുന്ന വെട്ടും, കിളയും, ഉഴവും കാരണം ജൈവാംശം പെട്ടെന്ന് നഷ്ടപ്പെടുവാനിടയാകുന്നു. ഇതുകാരണമാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ അത്യാവശ്യത്തിനുമാത്രം ഉഴവ് നടത്തുക എന്ന സമ്പ്രദായത്തിന് ഈയിടെയായി പ്രചാരം സിദ്ധിച്ചുവരുന്നത്.<br />മണ്ണിലെ ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ജൈവവളങ്ങള്‍ ചേര്‍ത്ത് കൃഷി നടത്തുക എന്നതാണ്. കാലിവളം, കമ്പോസ്റ്റ്, പച്ചിലവളം, മീന്‍വളം, എല്ലുപൊടി എന്നിവയെല്ലാം ജൈവവളങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. സസ്യാവശിഷ്ടങ്ങളില്‍നിന്നും ലഭിക്കുന്ന ജൈവവളത്തില്‍ സസ്യങ്ങള്‍ക്കാവശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയിരിക്കുമ്പോള്‍ രാസവളങ്ങളില്‍ ഏതാനും ചില മൂലകങ്ങള്‍ മാത്രമേ അടങ്ങിയിട്ടുള്ളു എന്ന കാര്യം വിസ്മരിക്കരുത്. കൃഷിയിടങ്ങളുടെ വിസ്തൃതി വര്‍ദ്ധിക്കുകയും ഒരുപ്പൂ നിലങ്ങള്‍ ഇരുപ്പൂ നിലങ്ങളാകുകയും ചെയ്തതോടെ ജൈവവളങ്ങള്‍ ഇന്ന് സുലഭമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. അതോടൊപ്പം കാലിവളത്തിന്റെയും, തോലിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു ചുറ്റുപാടില്‍ ജൈവ വളങ്ങളുടെ സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിച്ചേ തീരൂ. കിട്ടാവുന്ന എല്ലാ സസ്യങ്ങളെയും, ജൈവാവശിഷ്ടങ്ങളെയും ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മ്മിക്കുക എന്നതാണ് ഇക്കാര്യത്തിലവലംബിക്കാവുന്ന ഫലപ്രദമായ മാര്‍ഗ്ഗം. ഓരോ കൃഷിയിടത്തോടുമൊപ്പം ഇത്തരം കൂട്ടുവളനിര്‍മ്മാണത്തിനുള്ള ഏര്‍പ്പാടുകളുണ്ടാക്കുകയും തരിസു നിലങ്ങളിലും വേലിയരികിലും പച്ചില വളച്ചെടികള്‍ നട്ടുവളര്‍ത്തുകയും ചെയ്യുവാന്‍ നമ്മുടെ കര്‍ഷകര്‍ ശ്രമിക്കുന്ന പക്ഷം ജൈവവളക്ഷാമം വലിയൊരളവുവരെ പരിഹരിക്കാന്‍ കഴിയും.<br />കുറെ നാളുകളായി പ്രചാരം സിദ്ധിച്ചുവരുന്ന ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ഉപോല്പന്നമായി കിട്ടുന്ന ജൈവവളം വളരെയേറെ ഗുണമൂല്യമുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ജലാശയങ്ങളിലും വയലുകളിലുമൊക്കെ ഒരു മാരകമായ വിനയായി തീര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ പായല്‍, കുളവാഴ എന്നീ കളസസ്യങ്ങളെ ബയോഗ്യാസ് പ്ലാന്റുകളില്‍ ഉപയോഗിച്ച് ലഭിക്കുന്ന വിത്തുകളില്ലാത്ത ജൈവവളം അവയുടെ ശല്യം കുറക്കുന്നതിനും സഹായിക്കും. മനുഷ്യവിസര്‍ജ്യവും ബയോഗ്യാസ് പ്ലാന്റുകളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.<br />മണ്ണിന്റെ ജീവന് നിലനിറുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ജൈവാംശം നല്കുന്ന ജൈവവളങ്ങളുടെ ഉല്പാദനവും ഉപയോഗവും പരമാവധി ശ്രദ്ധിക്കുന്നതില്‍ കേരളത്തിലെ പ്രബുദ്ധരായ കര്‍ഷകര്‍ കാര്യമായ ശ്രദ്ധ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഡോ. തോമസ് വര്‍ഗീസ്http://www.blogger.com/profile/07087418531753738667noreply@blogger.com2tag:blogger.com,1999:blog-3376246295734558009.post-51943648252414475842009-07-31T12:06:00.003+05:302009-08-03T15:48:13.739+05:30ആസിയാന്‍ കരാറിന്റെ ചതിക്കുഴികള്‍<span style="font-size:130%;">കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് കാരണം കാലാവസ്ഥ വ്യതിയാനമോ വരള്‍ച്ചയോ വെള്ളപ്പൊക്കമോ കീട - രോഗ ശല്യമോ കാരണമുണ്ടായ കൃഷിനാശം മൂലമല്ലെന്നും കഴിഞ്ഞ ഒന്നരദശകത്തിലേറെയായി ഇന്ത്യന്‍ ഭരണനേതൃത്വം അനുവര്‍ത്തിച്ചുവരുന്ന നവലിബറല്‍ നയങ്ങള്‍മൂലമാണെന്നും സോണിയാഗാന്ധിയും, മന്‍മോഹന്‍സിങ്ങും, മൊണ്ടേക്സിങ്ങ് അലുവാലിയയും, പി. ചിതംബരവും, ശരത്പവാറും സമ്മതിച്ചുതരില്ല. ആഗോളമാന്ദ്യത്തിന്റെ മുന്നിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിയ കുറവുണ്ടായില്ല എന്ന് വീമ്പിളക്കുന്ന അവര്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കേവലം രണ്ടുശതമാനത്തില്‍ താഴെമാത്രമായിരുന്നുവെന്നത് സമ്മതിക്കുമോ? രണ്ടായിരാമാണ്ടുകളുടെ ആദ്യവര്‍ഷത്തില്‍ അരങ്ങേറിയ ലക്ഷക്കണക്കിന് കര്‍ഷക ആത്മഹത്യകളുടെ ആവര്‍ത്തനം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആസിയാന്‍ കരാര്‍ നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയിലുണ്ടാകുമെന്നു് ഉറപ്പാണ്. ഇതിന്റെ ഏറ്റവും വലിയ ആഘാതം നേരിടേണ്ടിവരിക കേരളത്തിലെ മലയോര കര്‍ഷകരും തീരദേശത്തെ മത്സ്യ തൊഴിലാളികളും കയര്‍ - കൈത്തറി - കശുവണ്ടി തുടങ്ങിയ പരമ്പരാഗത മേഖലയിലെ തൊഴിലാളികളുമായിരിക്കും. ഈ പശ്ചാത്തലത്തില്‍ ഉദാരവല്‍ക്കരണത്തിന്റെ പാത സ്വീകരിച്ചശേഷം ഇന്ത്യ നടപ്പാക്കിയതും നടപ്പാക്കാന്‍ പോകുന്നതുമായ സ്വതന്ത്ര വ്യാപാര കരാറുകളുടെ നിജസ്ഥിതി പരിശോധിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.<br /><br />ആസിയാന്‍ കരാറിന്റെ യഥാര്‍ത്ഥ ചിത്രം രാജ്യത്തിനും ജനങ്ങള്‍ക്കും മുമ്പില്‍ വെളിപ്പെടുത്താന്‍ </span><span style="font-size:130%;">പ്രധാനമന്ത്രിയും</span><span style="font-size:130%;"> കേരളനേതാക്കളും കൂട്ടാക്കാതിരിക്കുന്നത് ബോധപൂര്‍വ്വമാണ്. ഇന്ത്യ ഈ കരാറിന് അന്തിമ തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു എന്നതാണ് വസ്തുത, പൂര്‍ണ കീഴടങ്ങലിലാണ് ഇന്ത്യ. ഇനി ഈ കരാറില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഒരു സാധ്യതയും കാണുന്നില്ല. അടുത്ത ദോഹ ഉച്ചകോടിയില്‍ ഇന്ത്യ സ്വീകരിക്കാന്‍ പോകുന്ന നയ സമീപനങ്ങളുടെ നാന്ദികൂടിയാണ് ഈ കരാര്‍.<br /></span><div id="result"><p><span style="font-size:130%;"> 1994 ഏപ്രില്‍ 16 ന് ഒപ്പുവെച്ച ഗാട്ട്കരാര് പകാരം 1995 ജനുവരി ഒന്നിന് നിലവില്‍ വന്ന ലോകവ്യാപാരസംഘടനയില്‍ ഇന്ത്യ അംഗമായിചേര്‍ന്നത് വേണ്ടത്ര ഗൃഹപാഠമോ മുന്‍കരുതലുകളോ നടത്താതെയായിരുന്നു. ഏറെ സാമ്പത്തികവളര്‍ച്ച നേടിയ ചൈന നീണ്ട 15 വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഡബ്ല്യു ടി ഒയില്‍ അംഗമായത്. റഷ്യ യാകട്ടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഡബ്ല്യു ടി ഒയില്‍ പ്രവേശനം നേടിയത്. അപക്വമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആരെയും പിന്നിലാക്കുന്ന നമ്മുടെ കേന്ദ്രനേതൃത്വം കക്ഷിഭേദമെന്യേ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും വലയില്‍ വീണതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.<br /></span></p><div id="result"><p><span style="font-size:130%;"> ജനീവയിലും സിയാറ്റിലിലും ദോഹയിലും കാന്‍കൂണിലും ഹോങ്കോങ്ങിലും നടന്ന ലോകവ്യാപാരചര്‍ച്ചകളില്‍ വാണിജ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വലിയ പടയൊരുക്കത്തോടെ പങ്കെടുത്തിട്ടും ഇന്ത്യയിലെ കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും മത്സ്യത്തൊഴിലാളികളുടെയും കൈത്തറി മേഖലയുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ അമ്പേ പരാജയപ്പെടുകയാണുണ്ടായത്. ദോഹവട്ടചര്‍ച്ച തന്നെ അവതാളത്തിലാകുമെന്ന ആശങ്കയാണ് ഇന്ന് നിലനില്‍ക്കുന്നത്. നാളിതുവരെയുള്ള അനുഭവം പരിഗണിച്ചാല്‍ ലോകവ്യാപാര കരാര്‍ നടപ്പാക്കിയതുവഴി ഇന്ത്യയിലെ കുറെ ആയിരം "സൈബര്‍ കൂലികള്‍ക്ക് അമേരിക്കയിലും യൂറോപ്പിലും കരാര്‍ പണിക്ക് അവസരം ലഭിച്ചുവെന്നതിലുപരി എന്ത് നേട്ടമാണ് നമ്മുടെ കാര്‍ഷിക വ്യവസായ ആരോഗ്യമേഖലകളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ ഭരണ കൂടം വ്യക്തമാക്കേണ്ടതല്ലേ? ഇന്ന് അവരുടെ കാര്യവും കഷ്ടത്തിലാണ്. ഇക്കാലയളവില്‍ ഇന്ത്യന്‍ വിപണിയും ഷെയര്‍ മേഖലയും ഇന്‍ഷുറന്‍സ്, ബാങ്കിംഗ് തുടങ്ങിയ മറ്റു സാമ്പത്തിക മേഖലകളിലും വിദേശ നിക്ഷേപകര്‍ക്ക് പച്ചപ്പരവതാനി വിരിക്കുവാനല്ലേ നമ്മുടെ ഭരണകര്‍ത്താക്കള്‍ ശ്രമിച്ചുപോന്നത്. നിനച്ചിരിക്കാതെ ലോക മുതലാളിത്തത്തെ ഗ്രസിച്ച ആഗോളസാമ്പത്തിക മാന്യം വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ ബഹുസഹസ്രം സാധാരണക്കാരുടെ ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ല. </span></p><p><span style="font-size:130%;">ബഹുതലവ്യാപാരക്കരാറിന്റെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കെയാണ് വേണ്ടത്ര വീണ്ടുവിചാരമില്ലാതെ ഉഭയകക്ഷി കരാറുകളിലും പ്രാദേശിക സ്വതന്ത്രവ്യാപാരക്കരാറുകളിലും ഇന്ത്യാ മഹാരാജ്യം വീഴുന്നത്. 1998 ഡിസംബര്‍ 28 ന് ഒപ്പുവെച്ചതും 2000 മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വന്നതുമായ ഇന്ത്യ ̨ ശ്രീലങ്കകരാറാണ് ആദ്യത്തെ പ്രധാന ഉഭയകക്ഷിക്കരാര്‍. തുടര്‍ന്ന് 2002 മാര്‍ച്ചില്‍ ഇന്ത്യ ̨ നേപ്പാള്‍ കരാര്‍ നിലവില്‍ വന്നു. മൗറീഷ്യസ്, മലേഷ്യ, തായ്ലന്റ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യ ഒപ്പുവെക്കുകയുണ്ടായി. എന്നാല്‍ ഈ കരാറുകളെക്കാളെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ് സ്വതന്ത്രവ്യാപാരമേഖലകളെ സംബന്ധിച്ചുള്ള ബഹുകക്ഷിക്കരാറുകള്‍.</span></p><p><span style="font-size:130%;">2006 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്ന ദക്ഷിണേന്ത്യന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ (സാഫ്ത്ത) സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഉടമ്പടിയാണ്. 1995 ല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്, മാലിദ്വീപ് എന്നിവ ചേര്‍ന്ന് പരസ്പര സഹകരണത്തിനായി രൂപീകരിച്ച സഖ്യമാണ് സാര്‍ക്ക് എന്നറിയപ്പെടുന്നത്. 2004 ല്‍ ഇസ്ലാമാബാദില് ഒപ്പുവെച്ച സാഫ്ത്ത കരാര്‍ ഇപ്പോള്‍ പ്രയോഗത്തിലാണ്. സാര്‍ക്ക് രാജ്യങ്ങളെ തീരെ അവികസിതമെന്നും അവികിസതമല്ലാത്തവയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഇന്ത്യാ, പാകിസ്ഥാന്, ശ്രീലങ്ക എന്നിവ അവികസിതമല്ലാത്ത ഗണത്തിലും ഭൂട്ടാന്, മാലിദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ തീരെ അവിക</span><span style="font-size:130%;">സിതം എന്നുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്രവ്യാപാരം മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ തമ്മില്‍ നടപ്പാക്കുന്നതിനുള്ള നിബന്ധനകളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്നത്തെ കരാര്‍ അനുസരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക എന്നിവ വിവിധ ഉത്പനങ്ങളുടെ ഇറക്കുമതിച്ചുങ്കം 20 ശതമാനമായി കുറക്കണമെന്നും മറ്റുതീരെ അവികസിതരാജ്യങ്ങള്‍ ഇറക്കുമതിച്ചുങ്കം 30 ശതമാനമായി കുറക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും പാകിസ്ഥാനും ഇറക്കുമതി തീരുവപൂജ്യം മുതല്‍ അഞ്ചു ശതമാനം വരെയും (ശ്രീലങ്ക ആറുവര്‍ഷത്തിനുശേഷം) മറ്റു രാജ്യങ്ങള്‍ നിരക്ക് എട്ടുവര്‍ഷത്തിനുശേഷം കുറവു വരുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. വ്യാപാര ഉദാരവത്കരണത്തിന്റെ ഭാഗമായി 2006 ജൂലൈ മുതല്‍ പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള 380 ഉത്പന്നങ്ങളുടെ താരിഫ് നിരക്കില്‍ കുറവുവരുത്തിക്കഴിഞ്ഞു നമ്മള്. ഇതനുസരിച്ചുള്ള നികുതി നിരക്കുകള്‍ അഞ്ചു ശതമാനം മുതല്‍ 117.5 ശതമാനം വരെയാണ്. ഇതേ രീതിയില്‍ 380 ഇനങ്ങള്‍ക്ക് തീരെ അവികസിതരാജ്യങ്ങളില്‍ നിന്നും അഞ്ചുശതമാനം മുതല്‍ 100 ശതമാനംനിരക്കില്‍ ഇറക്കുമതിയിളവ് അനുവദിച്ചിട്ടുണ്ട്.</span></p><p><span style="font-size:130%;"> സ്വതന്ത്രവ്യാപാരം നിലവില്‍ വരുന്നതോടെ ഓരോ രാജ്യത്തിലും ഉണ്ടായേക്കാവുന്ന ഇറക്കുമതി ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് തടയാന്‍ പ്രാധാന്യമുള്ള കുറെ ഉത്പന്നങ്ങളെ സെന്‍സിറ്റീവ് ലിസ്റ്റില്‍ (ദുര്‍ബലപട്ടിക) ഉള്‍പ്പെടുത്തുവാന്‍ വ്യവസ്ഥയുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സാര്‍ക്ക് രാജ്യങ്ങളിലെ കാര്‍ഷികോത്പന്നങ്ങള്‍ മിക്കവയും നമ്മുടെ കാര്‍ഷികോത്പന്നങ്ങളുമായി ഒട്ടേറെ സമാനതകളുള്ളതിനാല്‍ ഈ കരാറിന്റെ മറവില്‍ കാര്‍ഷികോത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയെത്തുന്നത് വലിയ തിരിച്ചടിയാണ്. ഇതിനു റൂള്‍സ് ഓഫ് ഒറിജിന്‍ (ഉത്ഭവരാജ്യം) എന്ന വ്യവസ്ഥ പല രാജ്യങ്ങളും പാലിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതനുസരിച്ച് തായ്ലാന്റ്, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും കുറഞ്ഞ വിലക്കുള്ള കുരുമുളക് നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അവരുടേതെന്ന പേരില്‍ ഇന്ത്യയിലെത്തുന്നുണ്ട്. ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലവും മ്യാന്മറില് നിന്നുള്ള ഇഞ്ചിയും മഞ്ഞളും കെനിയയില്‍ നിന്നുള്ള തേയിലയും ഫിലിപ്പൈന്‍സില്‍ നിന്നുള്ള നാളീകേരോത്പന്നങ്ങളും സാര്‍ക്ക് കരാറിന്റെ മറവില്‍ ഇന്ത്യയിലെത്തുന്നു. ഈ നിയമവിരുദ്ധ ഇറക്കുമതി നേരിടാന്‍ പല നിര്‍ദ്ദേശങ്ങളും കേരളം 2006 മാര്‍ച്ച് ഏഴിന് കേന്ദ്രത്തിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടും ഒന്നു പോലും നാളിതുവരെ നടപ്പാക്കാനായിട്ടില്ല. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശ്രീലങ്കയില്‍ നിന്നുള്ള കുരുമുളകിന്റെ ഇറക്കുമതിക്ക് അളവുനിയന്ത്രണം ഏര്‍പ്പെടുത്തുക, ഇറക്കുമതി ചെയ്ത ശേഷം കയറ്റുമതിക്കുള്ള കുരുമുളകിന്റെ മൂല്യവര്‍ധന 30 ശതമാനമെങ്കിലുമാക്കുക, ഇറക്കുമതി ചെയ്യപ്പെടുന്ന കേരളത്തിന് താത്പര്യമുള്ള ഉത്പന്നങ്ങള്‍ മെച്ചപ്പെട്ട പരിശോധനക്കായി കൊച്ചി തുറമുഖം വഴി അയക്കുക എന്നിവയായിരുന്നു. പാമോയിലിന്റെ ഇറക്കുമതി ബേപ്പൂരിലും കൊച്ചിയിലും വഴി നടത്തിയിരുന്നത് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുഭവിച്ച വിഷമതകള്‍ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. മേല്‍ നിയന്ത്രണങ്ങളെല്ലാം ഉണ്ടായിട്ടും ശ്രീലങ്ക വഴിയുള്ള കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതി കാരണം കേരളത്തിലെ കുരുമുളക്, ഏലം, അടക്ക, റബ്ബര്‍, കാപ്പി, ഇഞ്ചി, മഞ്ഞള്‍, നാളീകേരോത്പന്നങ്ങള്‍, കയര്‍, കശുവണ്ടി, തേയില എന്നിവയ്ക്കെല്ലാം ഗുരുതരമായ വിലയിടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. താരതമ്യേന ചെറിയ രാജ്യങ്ങളായ നേപ്പാളും ശ്രീലങ്കയും നടത്തുന്ന കയറ്റുമതി വിപണിയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വേണം വരുന്ന ഡിസംബറില്‍ നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്ന ആസിയാന്‍ കരാറിനെ വിലയിരുത്തേണ്ടത്.<br /></span></p><p><span style="font-size:130%;">വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലന്റ്, സിംഗപ്പൂര്‍, ബ്രൂണായ്, കമ്പോഡിയ, ലാവോസ്, മലേഷ്യ, മ്യാന്മര്, ഫിലിപ്പെന്‍സ് എന്നീ 10 രാജ്യങ്ങളുമായി ഏര്‍പ്പെടുന്ന കരാറിനെയാണ് ദക്ഷിണപൂര്‍വ്വേഷ്യന്‍ കരാര്‍ അഥവാ ആസിയാന്‍ കരാര്‍ എന്നറിയപ്പെടുന്നത്. ഇപ്പോള്‍ പ്രധാനമായും കാര്‍ഷികോത്പന്നങ്ങളെയും സമുദ്രാത്പന്നങ്ങളെയും തുണിത്തരങ്ങളെയും ആണ് കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരാറിന്റെ രണ്ടാംഘട്ടമായി സേവനനിക്ഷേപമേഖലകളിലെ സഹകരണത്തിനുള്ള നിബന്ധനകളും അംഗീകരിക്കപ്പെടുന്നത്. പാമോയില്‍ അടക്കമുള്ള ഭക്ഷ്യ എണ്ണകള്‍, കുരുമുളക്, തേയില, ഏലം, കാപ്പി, റബ്ബര്‍, അടക്ക, കശുവണ്ടി, മഞ്ഞള്‍, ഇഞ്ചി, കയര്‍, ചകിരിനാര്, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ സമുദ്രോത്പന്നങ്ങള്‍ തുടങ്ങി മുന്നൂറിലേറെ കാര്‍ഷികോത്പന്നങ്ങളും മറ്റ് സംസ്കരിച്ച ഉത്പന്നങ്ങളും യാതൊരു അളവുനിയന്ത്രണവുമില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് നിര്‍ദ്ദിഷ്ട ആസിയാന്‍ കരാര്‍. സാര്‍ക്ക് കരാറില്‍ നിര്‍ദ്ദേശിച്ചിരുന്നത് മാതിരിയുള്ള യാതൊരു നിയന്ത്രണ പട്ടികയും ആസിയാന്‍ കരാറിലില്ല എന്നതാണ് എടുത്തുപറയേണ്ട ഗൗരവമേറിയ വസ്തുത.<br /></span></p><p><span style="font-size:130%;"> ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ചൈനയുടെ മുന്നേറ്റത്തെ ചെറുക്കുന്നതിനും കരാര്‍ അനിവാര്യമാണെന്നും ഇനി ഇതില്‍ നിന്നും പിന്മാറാനാകില്ലെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ആസിയാന്‍ രാജ്യങ്ങളുടെ വാശിക്കുമുന്നില്‍ കേന്ദ്രം കീഴടങ്ങിയതിന്റെ തെളിവാണ് ഈ പ്രസ്താവന. അസംസ്കൃത ഭക്ഷ്യ എണ്ണകള്‍, കുരുമുളക്, തേയില, കാപ്പി എന്നിവയുടെ തീരുവ കുറക്കല്‍ നടപടി 2018 വര്‍ഷത്തോടെ പൂര്‍ത്തിയാക്കണമെന്നുമാണ് ആസിയാന്‍ രാജ്യങ്ങള്‍ വാശിപിടിച്ചിരിക്കുന്നത്. തീരുവരഹിത പട്ടികയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. തീരുവ അമ്പത് ശതമാനം ആക്കാമെന്നും ഘട്ടം ഘട്ടമായി 2022 വര്‍ഷത്തോടെ അത് പൂര്‍ത്തിയാക്കാമെന്നുമുള്ള ഇന്ത്യയുടെ നിലപാടില്‍ നിന്ന് നാം പിന്നോട്ടുപോയിരിക്കുകയാണ്. തീരുവ കുറക്കാന്‍ സമ്മതമല്ലാത്ത ദുര്‍ബല ഉത്പന്നപപട്ടികയില്‍ 490 ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും മുമ്പ് നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ദുര്‍ബലപട്ടികയില്‍ നിന്നു പുറത്തുപോയിരിക്കുന്നു. തേയിലയും കാപ്പിയും കുരുമുളക് അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങളും സമുദ്രാത്പന്നങ്ങളും നാളികേരോത്പന്നങ്ങളും റബ്ബറും ദുര്‍ബലപട്ടികയില്‍ നിന്ന് പുറത്തുപോയാല്‍ ഉണ്ടാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കേരളത്തിലെ ഒന്നരക്കോടിയിലധികം വരുന്ന കര്‍ഷകരുടെയും 20 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെയും നട്ടെല്ലൊടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാര്‍ക്ക് രാജ്യങ്ങളോടും ആസിയാന്‍ രാജ്യങ്ങളോടും അളവറ്റ മമതയും വ്യാപാരകാര്യങ്ങളില്‍ മൃദുസമീപനവും സ്വീകരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ രാജ്യത്തെ കര്‍ഷകരോട് പൊതുവെയും കേരളത്തോട് പ്രത്യേകിച്ചും കാണിക്കുന്ന ക്രൂരത പൊറുക്കാവുന്നതല്ല.<br /></span></p><p><span style="font-size:130%;">കൃഷി ഒരു സംസ്ഥാന വിഷയമാണെന്നംഗീകരിച്ച നമ്മുടെ രാജ്യത്ത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയും ജനപ്രതിനിധി സഭകളില്‍ ചര്‍ച്ച ചെയ്യപ്പെടാതെയും നടത്തപ്പെടുന്ന ഇത്തരം കരാറുകളുടെ ഇരകളായ സാമാന്യജനങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും നടത്തുന്ന ഈ അധിനിവേശത്തിനെതിരെ ശക്തമായ പ്രക്ഷോഭം കക്ഷിഭേദമെന്യേ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. </span></p></div> </div>ഡോ. തോമസ് വര്‍ഗീസ്http://www.blogger.com/profile/07087418531753738667noreply@blogger.com25